Wednesday, 3 June 2026

Jesus Love


I Love Jesuschrist

               In Jesus I win                                         

                                Pray always giving Thanks

Jesus is my Sevior

                      My heart belong to Jesus

                                                       Jesus Love Never Ends

Jesus is the Heart of heaven


NO JESUS    NO PEACE

KNOW JESUS  KNOW PEACE


                                               I Love you god

The Lord is my shepherd

                                                         One way Jesus

Jesus I love with my whole heart with my whole being

                                                        My Lord of Love




                             Jesus welcome to my heart



JESUS IS COMING…ARE YOU READY FOR ETERNITY?




                               

കന്യകാമേരിയുടെ ജനനം (ഒന്ന് )


കാറ്റിന്റെ ശക്തികുടി വരുന്നു . ആകാശം മേഘാവൃതമായി .ആകെ ഇരുണ്ടു .ഒരു വലിയ കൊടുങ്കാറ്റിന്റെ ലക്ഷണം കണ്ടു അവര്‍ വേഗം നടക്കുന്നു .വിടിന്റെ വാതില്‍ക്കല്‍ അവള്‍ എത്തിയപ്പോള്‍ ആദ്യത്തെ ഒരു ചെമന്ന മിന്നല്‍ ; പുറകെ ഇടിമുഴക്കത്തിന്‍റെ ശബ്ദവും ഒരു വലിയ ചെണ്ടയില്‍ അതിവേഗം അടിക്കുന്നതുപോലെ ;ഒപ്പം മഴത്തുള്ളികള്‍ ഉണങ്ങിവരണ്ട ഇലകളില്‍ തുരുതുരെ പതിക്കുന്ന ശബ്ദവും

അവര്‍ അകത്തു കടന്നു .അന്ന സ്വന്തം മുറിയിലേക്ക് പോയി യോവാക്കിം വാതില്‍ക്കല്‍ നിന്നുകൊണ്ട് ജോലിക്കാരിയോടു സംസാരിക്കുന്നു സംഭാഷണം ഉണങ്ങിവരണ്ട ഭുമിയിലേക്ക് പതിക്കുന്ന വെള്ളത്തെകുറിച്ചാണ് .എത്ര വലിയ അനുഗ്രഹം എന്നാല്‍ അവരുടെ സന്തോഷം ഭയമായി മാറുന്നു,കാരണം അതിഭയങ്കരമായ ഒരു കൊടുങ്കാറ്റു ഉണ്ടാകാന്‍ പോകുന്നു .മിന്നലും ആലിപ്പഴവര്‍ഷവും പെയ്തെക്കാവുന്ന മേഘങ്ങളും കുടി വരുന്നു ..മേഘം പൊട്ടുകയാണെങ്കില്‍ മുന്തിരിയും ഒളിവും എല്ലാം തിരികല്ലില്‍ വച്ചരാച്ചാലെന്നപോലെ നശിക്കപ്പെടും എന്തൊരു കഷ്ട്ടം  എനിക്ക്

യോവാക്കിമിന് പ്രസവസമയം അടുത്തിരിക്കുന്ന ഭാര്യയെ കുറിച്ചുള്ള  ഉത്ക്കണ്ട അന്നയ്ക്ക് വേദനയോന്നുമില്ലെന്നു പറഞ്ഞു കുട്ടുകാരിയായ ബന്ധു അദേഹത്തെ സമാധാനപ്പെടുത്തുന്നു ,എന്നാലും യോവാക്കിമിന് വിഷമം തന്നെ

സ്ത്രികള്‍ പലരും അല്‍ഫേയുസിന്റെ അവിടെ വന്നിട്ടുണ്ട് ചിലര്‍ ബേസിനില്‍ ചൂട് വെള്ളം കൊണ്ട് പോകുന്നു .അടുപ്പിലെ തീയിക്കല്‍ പിടിച്ചു ഉണക്കിയ തുണികളുമായി കയറുന്നു .ചിലര്‍ മുറിയില്‍ നിന്നും ഇറങ്ങി വരുന്നു .അവരോടു യോവാക്കിം വിവരം അന്വേഷിക്കുന്നു .അവരുടെ വാക്കുകളൊന്നും അദ്ധേഹത്തിനു സമാധാനം നല്‍കുന്നില്ല അതുപോലെ അന്ന കരയാതിരിക്കുന്നതും അദേഹത്തെ വിഷമിപ്പിക്കുന്നു ."അദ്ധേഹം പറയുന്നു " ഞാന്‍ ഒരു പുരുഷനാണ് ഒരു ശിശു ജനിക്കുന്നത് ഞാന്‍ ഒരിക്കലും കണ്ടിട്ടില്ല എന്നാല്‍ വേദനയില്ലാതെ വരുന്നത് അപകടമാണെന്നു ഞാന്‍ കേട്ടിട്ടുണ്ട്

ആകെ ഇരുണ്ടിരിക്കുന്നു .സന്ധ്യക്ക്‌ മുന്‍പ് ഒരു വലിയ പ്രകൃതി ക്ഷോഭവും ഉണ്ടാകുന്നു .കൊടുങ്കാറ്റും പേമാരിയും ഇടിയും മിന്നലും എല്ലാം .ആലിപ്പഴം വീണില്ല .അത് വേറെ എവിടെയോ പോയി വീണു ...

കൊടുങ്കാറ്റിന്റെ ശൌര്യം കണ്ടിട്ട് ജോലിക്കാരില്‍ ഒരാള്‍ പറയുന്നു .ഇത് കണ്ടിട്ട്  സാത്താന്‍ അവന്‍റെ കിങ്കരന്മാരുമായി നരകത്തില്‍ നിന്ന് പുറപ്പെട്ട് വന്നിരിക്കുന്നതുപോലെ തോന്നുന്നു .ആ കറുത്ത മേഘങ്ങള്‍ കണ്ടോ? അന്തരീക്ഷത്തില്‍ ഗന്ധകം മണക്കുന്നുണ്ട് ചീറ്റലും മുരളളും പ്രാകലും വിലാപവും എല്ലാം കേള്‍ക്കുന്നുമുണ്ട് .അവന്‍ തനിയെയാണെങ്കിലും കോപവേറി പുണ്ടിരിക്കുകയാണ്

മറ്റേ ജോലിക്കരാന്‍ പരിഹസിച്ചു ചിരിച്ചു കൊണ്ട് പറയുന്നു "ഒരു വലിയ ഇര അവന്‍റെ  പിടിവിട്ടു പോയിക്കാണും .അല്ലെങ്കില്‍ മിഖായേല്‍ ദൈവത്തില്‍ നിന്നുമുള്ള ഇടിമിന്നല്‍ കൊണ്ട് അവനെ അടിച്ചു വിഴ്ത്തിക്കാണും .എന്നിട്ട് അവന്‍റെ കൊമ്പും വാലും മുറിച്ചു കത്തിച്ചുകാണും

ഒരു സ്ത്രി കടന്നു പോകുന്നു /ഒരു പാത്രവുമായി അപ്രതീക്ഷയാകുന്ന അവള്‍ വിളിച്ചു പറയുന്നു "യോവാക്കിം,കുഞ്ഞു വരുന്നുണ്ട് ,വേഗത്തിലും നന്നായിട്ടും തന്നെ "

പ്രകൃതി ക്ഷോഭമെല്ലാം പെട്ടന്ന് നിലക്കുന്നു ;അതിനു തൊട്ടു മുന്‍പ് ഒരു വലിയ ഇടി .അതിന്റെ ആഘാതത്തില്‍ പുരുഷന്മാര്‍ മുന്നുപേരും ഭിത്തിയില്‍ ചെന്നിടിക്കുന്നു വീടിന്‍റെ മുന്‍പില്‍ തോട്ടത്തിനകത്തു കറുത്തപുകഞ്ഞ ഒരു വലിയ വിള്ളല്‍ ഒരു ആ ഇടിയെ അനുസ്മരിപ്പികുന്നു

ഈ സമയം അന്നയുടെ മുറിയുടെ അപ്പുറത്ത് നിന്ന് ഒരു കരച്ചില്‍ കേള്‍ക്കാം .ഒരു മണിപ്രാവിന്റെ കുജനം പോലെ അതേസമയം ഒരു വലിയ മഴവില്ല് ആകാശത്തില്‍ വിലങ്ങനെ അര്‍ദ്ധവൃത്താകൃതിയില്‍ വിരിഞ്ഞു നില്‍ക്കുന്നു .ഹോര്‍മ്മോന്‍ മല സുര്യനെ തൊട്ടാണ് നില്‍ക്കുന്നത് .മലയുടെ മുകളില്‍ നിന്ന് അത് ഉയരുന്നതായി തോന്നുന്നു മലക്കും ഇളം ചുവപ്പായ  വെണ്‍കല്ലുപോലെ ശോഭയുണ്ട് സെപ്റ്റംബര്‍ മാസത്തിലെ നല്ല തെളിവുള്ള ആകാശം എല്ലാ മാല്യന്യങ്ങളും നീങ്ങി ശുദ്ധികരിക്കപ്പെട്ട അന്തരിക്ഷത്തില്‍ മഴവില്ല് ഉയര്‍ന്നു ഗലീലിയാ കുന്നുകളും സമതലവും കടന്നു അതിന്റെ മറ്റേയറ്റം അങ്ങ് ദുരെയുള്ള ചക്രവാളത്തില്‍ തങ്ങി നില്ക്കുന്നതുപോലെ ഒരു വലിയ പര്‍വ്വതനിരയുടെ പിന്നില്‍ മറഞ്ഞു പോകുന്നു ...

"ഇതുപോലെ നമ്മള്‍ ഒരിക്കലും കണ്ടിട്ടില്ല നോക്കിക്കേ ,നോക്കിക്കേ "

അത് ഇസ്രയേലിനെ മുഴുവന്‍ ഒരു വലിയ വൃത്തത്തിനുള്ളില്‍ ആക്കിയതുപോലെയുണ്ട് .നോക്ക് സുര്യന്‍ അസ്തമിച്ചിട്ടില്ലങ്കിലും നേരത്തെ തന്നെ ആകാശത്തില്‍ ഒരു നക്ഷത്രം .എന്തൊരു നക്ഷത്രം .ഒരു വലിയ വജ്രം പോലെ അത് പ്രകാശിക്കുന്നു

"ചന്ദ്രനേയും നോക്ക് പൂര്‍ണ്ണചന്ദ്രന്‍ മുന്ന് ദിവസം മുന്‍പ് തന്നെ പുര്‍ണ്ണചന്ദ്രന്‍ നോക്ക് എന്തൊരു ഭംഗിയുള്ള പ്രകാശം ....

സ്ത്രികള്‍ സന്തോഷത്തോടെ നല്ല ശരിര പുഷ്ടിയുള്ള ഒരു ശിശുവിനെ തുണികളില്‍ പൊതിഞ്ഞു കൊണ്ടുവരുന്നു ...

അത് മേരിയാണ്.നമ്മുടെ അമ്മമേരി വളരെ ചെറിയമേരി ;ഒരുബാലികയുടെ കൈകളില്‍ ഉറങ്ങുവാന്‍ കഴിയുന്ന മേരി ......കൂടിയാല്‍ ഒരു കൈതണ്ടിന്‍റെ നീളമുണ്ടായിരിക്കും .ഇളം റോസ് കലര്‍ന്ന ദന്തവര്‍ണ്ണമുള്ള ശിരസ്സ്‌ ..അവളുടെ ചുവപ്പയാ ഇളം ചുണ്ടുകള്‍ കരയുന്നില്ല പ്രകൃത്യാ ഉള്ള നുണച്ചിലില്‍ വ്യാപ്രതമായിരിക്കുന്നു എങ്ങനെ പാല്‍കുടിക്കാന്‍ കഴിയുമെന്ന് വിചാരിച്ചു പോകത്തക്കവിധം അവളുടെ വായ്‌ അത്ര ചെറുതാണ് .നല്ല വൃത്താക്രതിയിലുള്ള മനോഹരമയ കവിള്‍ത്തടങ്ങള്‍ ,,,,...









ഇശോയെ നീ മാത്രമാണ് ...

എന്റെ ഇശോയെ നീയാണ്    എന്റെ ഹൃദയത്തില്‍ വേരുപിടിച്ചു വളരുന്ന റോസാച്ചെടിയിലെ റോസാപ്പുവ്  .എന്റെ സ്നേഹമേ നീ മാത്രമാണ് എന്റെ ജീവിതത്തിലെ താങ്ങും തണലും .മനസ്സു തുറന്നു സംസാരിക്കാന്‍ കഴിയുന്ന ഒരേ ഒരാള്‍ ഇശോയെ നീ മാത്രമാണ് . ഞാന്‍ എത്രമാത്രം നിന്നെ സ്നേഹിക്കുന്നുണ്ടെന്നു നിനക്കറിയാമല്ലോ .എനിക്ക് വേണ്ടി എന്ത് വേദനകളാണ് എന്റെ ഇശോയെ നീ സഹിച്ചത് ഞാന്‍ അതൊന്നും ഓര്‍ത്തില്ലല്ലോ  .ഇനി എന്റെ ജീവിതത്തില്‍ നിനക്കിഷ്ട്ടമില്ലാത്തതൊന്നും ചെയ്യില്ല 

ഓരോ ആത്മാവും വിലപിക്കുന്നു

നാം എപ്പോഴും പരസ്പരം സ്നേഹിക്കാനും സഹായിക്കാനും കടപ്പെട്ടവരാണ് .എന്നാല്‍ , നമ്മുടെ സഹോദരങ്ങളുടെ ആവശ്യം വലുതാകുന്തോറും അവരെ സഹായിക്കാനുള്ള ഉത്തരവാദിത്വവും വലുതാകുകയും നിര്‍ബന്ധപുര്‍വ്വമാകുകയും ചെയ്യുന്നു .ഈ പരസ്പര സഹായം നമ്മുടെ കഴിവിനനുസരിച്ച് ചെയ്യേണ്ട ഒരു ഔദാര്യമല്ല ,മറിച്ച് നമ്മുടെ അനിവാര്യമായ കടമയാണ് ..... വിശന്നുപൊരിയുന്ന ഒരു അഗതിക്ക്‌ ജീവന്‍ നിലനിര്‍ത്താന്‍ വേണ്ട ഭക്ഷണം നല്‍കാതിരിക്കുന്നത് പൈശാചികമായ തെറ്റാണു .അത്യാസന്നനിലയില്‍ കഴിയുന്ന ഒരുവന് സഹായം നിരസിക്കുക നികൃഷ്ട്ടമായ കാര്യമാണ് .വെള്ളത്തില്‍ മുങ്ങിത്താഴുന്ന ഒരുവനെ കണ്ടിട്ട് സഹായഹസ്തം നീട്ടികൊടുക്കാതെ പോകുന്നതും സമയവും സാഹചര്യവും അനുകുലമല്ലങ്കില്‍പ്പോലും എത്ര ത്യാഗവും ക്ലേശവും സഹിച്ചിട്ടായാലും ആവശ്യത്തിലായിരിക്കുന്ന സഹോദരനെ സഹായിക്കാതെ പോകുന്നതും ഒരിക്കലും നല്ലതല്ല ..... എങ്കില്‍ .ശുദ്ധികരണസ്ഥലത്തെ ആത്മാക്കളെക്കാള്‍ അടിയന്തരസഹായം ആവശ്യമുള്ള വേറെ ആരാണുള്ളത് ? ഭുമിയിലെ ഏതു വിശപ്പും ദാഹവും മറ്റു വേദനകളും ശുദ്ധികരണ സ്ഥലവുമായി താരതമ്യം ചെയ്യുമ്പോള്‍ ഒന്നുമല്ല നമുക്ക് ചുറ്റും കാണുന്ന ദരിദ്രരോ രോഗികളോ മറ്റു വേദനയനുഭവിക്കുന്നവരോ ഒന്നും ശുദ്ധികരണസ്ഥലത്തെ ആത്മാക്കളുടെയത്ര അടിയന്തിര സഹായം അര്‍ഹിക്കുന്നവരല്ല .വളരെ നല്ല മനസ്സുള്ള പലരും മനുഷ്യന്‍റെ വേദനയകറ്റാന്‍ ശ്രദ്ധിക്കുന്നതായി കാണുന്നുണ്ടെങ്ങിലും ഇവരാരും തന്നെ ശുദ്ധികരണ സ്ഥലത്തെ ആതാമാക്കളെ കുറിച്ച് ചിന്തിക്കുന്നില്ല .എത്ര കഷ്ട്ടം ! ഇവരേക്കാള്‍ ആരാണ് നമ്മുടെ സഹായത്തിനു അര്‍ഹതയുള്ളവര്‍ ? നമ്മുടെ പ്രിയപ്പെട്ട മാതാപിതാക്കളും സഹോദരങ്ങളും ഉറ്റവരും ഉടയവരും ഒക്കെ ഉണ്ടാവാം ഇവരില്‍ ..........എന്തൊക്കെയാണെങ്കിലും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ ദൈവത്തിനു പ്രിയപ്പെട്ടവരാണ് .അതുകൊണ്ട് അവരെ സഹായിക്കാന്‍ അവരെയെല്ലാം സ്വര്‍ഗ്ഗത്തില്‍ തന്‍റെ സന്നിധിയിലേക്ക് കൊണ്ടുവരാന്‍ ദൈവം ആഗ്രഹിക്കുന്നു .ദൈവത്തിന്റെ നീതി അവരുടെ പാപപരിഹാരം ആവശ്യപ്പെടുന്നു എങ്കിലും അവിടുത്തെ കാരുണ്യം നിറഞ്ഞ പരിപാലനയില്‍ അവരെ സഹായിക്കാനുള്ള മാര്‍ഗം നമ്മുടെ കരങ്ങളില്‍ ഏല്‍പ്പിച്ചുതരികയാണ് അവരെ ആശ്വസിപ്പിക്കാനും മോചിപ്പിക്കുവാനുമുള്ള ശക്തി ദൈവം തരുന്നു അവരെ സഹായിക്കുക ദൈവത്തിനു മറ്റെന്തിനെക്കാളുമേറെ സന്തോഷകരമാണ് .തന്നെ സഹായിക്കുന്നതിനു തുല്യമായാണ് അപ്പോള്‍ ദൈവത്തിനു നമ്മോടു പ്രീതി തോന്നുക .. പരിശുദ്ധ അമ്മയും ശുദ്ധികരണ സ്ഥലത്തെ ആത്മാക്കള്‍ക്കുവേണ്ടി പ്രാര്‍ത്ഥിക്കണം എന്ന് ആവശ്യപ്പെടുന്നു ...നമ്മള്‍ ശുദ്ധികരണ ത്മാക്കള്‍ക്കായി പ്രാര്‍ത്ഥിക്കുമ്പോള്‍ വിശുദ്ധാത്മാക്കള്‍ നമ്മുക്ക് ആയിരം മടങ്ങായി തിരിച്ചു തരും ..വിശുദ്ധ അല്‍ഫോന്‍സ്‌ ലിഗോരി പറയുന്നു ..."തങ്ങള്‍ക്കായി ഒന്നും നേടാന്‍ ശുദ്ധികരണാത്മാക്കള്‍ക്ക് കഴിവില്ലങ്കിലും നമുക്കായി വലിയ വരപ്രസാദങ്ങള്‍ നേടിത്തരാന്‍ കഴിയും " എന്ന് . വിശുദ്ധരെപ്പോലെ അവര്‍ മദ്ധ്യസ്ഥം വഹിക്കുന്നവരല്ല എങ്കിലും ദൈവത്തിന്റെ മാധുര്യാമാര്‍ന്ന പരിപലാനയില്‍ വലിയ അനുഗ്രഹങ്ങള്‍ നമ്മുക്കായി നേടിയെടുത്തുകൊണ്ട് നമ്മെ എല്ലാവിധ അപകടങ്ങളില്‍ നിന്നും രോഗങ്ങളില്‍ നിന്നും തിന്മയില്‍ നിന്നും രക്ഷിക്കാന്‍ അവര്‍ക്ക് കഴിയും ...വേദനകളില്‍ നിന്നും മോചിതരായി മോക്ഷഭാഗ്യം ആസ്വദിക്കുമ്പോള്‍ അവര്‍ ഭുമിയുലുള്ള തങ്ങളുടെ സ്നേഹിതരെ മറക്കാതെ കടപ്പാടോടും അതിരില്ലാത്ത നന്ദിയോടുംകൂടെ ഓര്‍ക്കും ദൈവസിംഹാസനത്തിനു മുന്‍മ്പില്‍ സാഷ്ടാഗം പ്രണമിച്ചു കൊണ്ട് നമ്മെ സഹായിക്കുവാനായി നിരന്തരം പ്രാര്‍ത്ഥിക്കും ദയവായി എനിക്കുവേണ്ടി കുര്‍ബാനയര്‍പ്പിക്കുക കാരണം , ക്രിസ്തുവിന്‍റെ രക്ഷാകരമായ രക്തമാണ് എനിക്കിപ്പോള്‍ ഏറെ ആവശ്യം .എന്ന് പറഞ്ഞു ഓരോ ആത്മാവും വിലപിക്കുന്നു ഇശോയുടെ തിരുഹ്രദയമേ ഞാന്‍ അങ്ങില്‍ ശരണപ്പെടുന്നു ..